എ.ഡി.ജി.പി അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി ഡി.ജി.പി

തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കി ഡി.ജി.പി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി പി.വി. അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണം. അജിത് കുമാറിന്റെ മൊഴി വ്യാഴാഴ്ച ഡി.ജി.പി രേഖപ്പെടുത്തുമെന്നാണ് വിവരം. ആരോപണങ്ങള്‍ക്കു മേല്‍ പ്രത്യേക സമിതി അന്വേഷണം നടത്തുന്നതിനിടെയാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയത്.

അന്വേഷണം വളരെ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം

കഴിഞ്ഞ ദിവസം തൃശൂര്‍ ഡി.ഐ.ജി അന്‍വറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് വെളിപ്പെടുത്തലുണ്ട്. ഭാര്യയുടെ ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, കവടിയാറിലെ ഭൂമി വാങ്ങല്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍നിന്ന് എസ്.പി സുജിത്ദാസ് മുഖേന സ്വര്‍ണം കൈക്കലാക്കി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പിക്കെതിരെ അന്‍വര്‍ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *