തെലങ്കാനയില്‍ പൊലീസുകാരിയും യുവാവും തടാകത്തില്‍ മരിച്ച നിലയില്‍; എസ്‌ഐയെ കാണാനില്ല

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരൂഹതയുമായി വനിതാ കോണ്‍സ്റ്റബിളിന്റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്റെയും മരണം. കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്‌ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഈ എസ്‌ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്നും കണ്ടെത്തി. എസ്‌ഐയുടെ ഫോണ്‍, കാര്‍, പഴ്‌സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്‌നൂര്‍ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ സായി കുമാറിനെ ആണ് കാണാതായത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *